Sunday, January 17, 2010

രക്ഷകന്‍ ..........................................


.
അതായിരുന്നു അയാളുടെ പേരിന്റെ അര്ഥം ........അയാള് ഒരു രക്ഷകന് ആയിരുന്നോ ? അല്ല ഒരിക്കലും അല്ല.......സ്വന്തം ജീവിതം പോലും രക്ഷിക്കാന് കഴിയാത്ത അയാള് എങ്ങനെ രക്ഷകന്‍ ആകും?
ഇന്ന് എവിടെയാണ് അയാള്‍ ? അറിയില്ല ..........സുഹുര്തുക്കള്കൊ വീട്കാര്കോ അറിയില്ല , എവിടെയാണ് അയാള്..........

********************************************************************************************************
മുംബയിലെ ഒരു തെരുവ് , അവിടെയായിരുന്നു തോമാച്ചന്റെ Automobile work shop, ഏറണാകുളം കാരനായ തോമച്ചനന്‍ നാല് മക്കള് ആദ്യത്തെ രണ്ട് പെണ് മൂനാമത്തെ ഒരു ആണ് പിന്നെ ഒരു പെണ്
പിന്നെ സ്നേഹ നിധിയായ ഭാര്യാ മോളി , ഇതായിരുന്നു തോമാച്ചന്റെ കുടുംബം , ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടികാന് പാട് പെടുന്ന ഒരു സാദാരണ മലയാളി കുടുംബം, ഈ കുടുംബത്തിലെ ഒരേ ഒരു മകന് ആണ് നമ്മുടെ രക്ഷകന്,.......................
മൂത്ത രണ്ട് പെണ് മക്കളെയും തോമാച്ചന്‍ കെട്ടിച്ച് വിട്ടു , അങ്ങനെ ഒരുവിധം സന്തോഷത്തോടെ സമദാനത്തോടെ അല്ലല് ഇല്ലാതെ കഴിഞ്ഞു പോന്നു , .....................

ഒരു ദിവസം തോമാച്ചന്‍ ഒരു ചെറിയ നെഞ് വേദന വന്നു, പക്ഷെ അത് ആ കുടുംബത്തിന്റെ കഷ്ട്ടദകളുടെ തുടക്കമായിരുന്നു എന്ന് ആരും കരുദിയില്ല, അച്ഛന് കെടപ്പിലായി ഉണ്ടായിരുന്ന work shopum പൊന്നും എല്ലാം വിറ്റ് അച്ഛനെ ചികില്സിച്ചു പക്ഷെ വിധി അവര്ക്ക് എധിര് ആയിരുന്നു, അതെ കെടപ്പില്‍ അച്ചന്‍ അവരെ വിട്ട് പോയി, പറക്ക മുറ്റാത്ത രണ്ട് മക്കളെയും കൊണ്ട് ആ മാതാവ് എങ്ങോട്ട് പോകും , സ്വന്തം എന്ന് പറയാന് ഒരു ആങ്ങള മാത്രം ഉണ്ട് നാട്ടില് , തോമാച്ചന്റെ കൂടെ ഇറങ്ങി പോയ നാള് മുതല് അവനുമായി ഒരു ബന്ധവും ഇല്ല, എന്ത് വന്നാലും കൂട പിരപ്പല്ലേ കയ്യ് ഒഴിയില്ല പിന്നെ മൂത്ത രണ്ട് മക്കളും കല്യണം കഴിഞ് നാട്ടില്‍ ആണ്, എന്ന വിശ്വാസത്തോടെ മക്കളെയും കൂടി നാടിലേക് തിരിച്ചു ,
അങ്ങനെ കൂടപ്പിറപ്പിന്റെയും മരു മക്കളുടെയും സഹായം കൊണ്ട് ഒരു കൊച്ച് വീട് പണിത് അതില് താമസം തുടങ്ങി,
ഇതിന് ഇടയില് അച്ചന്റെ മരണം അനാദമാക്കിയ ജോസിന്റെ പഠിത്തം ഒക്കെ മുടങ്ങി ,പക്ഷെ തോല്കാന് മനസ്സിലാത്ത ജോസ് ഒഴിവ് ദിവസങ്ങളിലും വൈകുന്നേരവും ജോലി ചെയ്ത് പഠിത്തം തുടര്ന്ന്, തന്നാല്‍ ആവുന്ന വിധം വീട്ട് കാരെ സഹായിക്കുകയും ചെയ്തു,

മേസ്തിരി ആയ അമവന്റെ കൂടെ ജൊസിന്ന് സ്ഥിരമായി പണിയും ആയി, ഒഴിവുല്ലപോഴെല്ലാം അമ്മാവന്റെ കൂടെ ചെന്നാല്‍ മതി,

സ്കൂള് കഴിഞ് കുട്ടികള് കളി കൊപ്പുകലുംയി മൈദാനത്തിലേക് ഓടുമ്പോള് ജോസ് പണി ആയുടങ്ങലുമായി തന്റെ വിധിയോട് പൊരുതുകയായിരുന്നു, പേനയും പെന്സിലും പിടിക്കുന്ന കയ് കളില് മന്വേട്ടിയും പിക്കാസും പിടിച്ച് തയംബിച്ചു , പക്ഷെ അതൊന്നും അയാളെ തളര്ത്തിയില്ല , തന്റെ അമ്മയും അനിയത്തിയും മാത്രമായിരുന്നു അയാളുടെ മനസ്സില്
അങ്ങനെ പ്രരാബ്ദങ്ങളും കഷ്ടപാടുകള്കും നടുവില് വര്ഷങ്ങള് കൊഴിഞ്ഞു പോയി
എന്തൊക്കെ സഹിച്ചിത്റ്റ് അനേലും ജോസ് ഡിഗ്രി വരെ പഠിച്ചു ....... പഠിത്തം കഴിഞപ്പൊ അമ്മാവന് മുഖേന ദുബായിലേക്ക് ഒരു വിസിറ്റ് വിസ ഒപ്പിച്ചു , അമ്മാവനും അളിയന് മാരും തന്നതും പിന്നെ അട്വനതിലൂടെ സ്വരൂപിച്ചതും കുറച്ച് കടവും എല്ലാം കൂടി ടിക്കറ്റിനും വിസക്കും ഉള്ള കാശും ശെരി ആക്കി ............

അങ്ങനെ ആദ്യം ആദ്യം എത്തുന്ന എല്ലാ പ്രവാസിയേയും പോലെ പെങ്ങളെ കല്ല്യാണം നല്ലൊരു വീട്, അമ്മയ്ക്ക് ഒരു നല്ല ജീവിതം അങ്ങനെ ഒരു പാട് സ്വപ്നങ്ങളുടെ ചിറകിലേറി ജോസ് ദുബായില് എത്തി , അമ്മാവന്റെ ഒരു ബെന്ദുവിന്ടെ കൂടെ താമസം, പ്രവാസത്തിന്റെ ആദ്യ നാളുകള്, ദുബായ് വല്ലാതെ സുന്ദരി ആണെന്ന തോന്നി, അങ്ങനെ ആദ്യം എല്ലാം ആസ്വദിച്ച് കണ്ടു,

ദിവസങ്ങള് കൊഴിഞ്ചു പോയി കൊണ്ടിരുന്നു, ജോലിക്കുള്ള ശ്രമം തുടങ്ങി, ഏറെ ബുദ്ടിമുട്ടാതെ തന്നെ നല്ലൊരു ജോലി കിട്ടി, നല്ല ശമ്പളം, എമ്പ്ലോയ്മെന്റ് വിസ അടിച്ചു ജോലിയില് കേറി ...............................
ജോസിന്റെ സ്വപ്നങ്ങള്ക്ക് ചിറക് വെച്ച് തുടങ്ങി വീണ്ടും സന്തോഷത്തിന്റെ ദിവസങ്ങള്, കിട്ടുന്ന ശമ്പളം ആവുന്നത്ര ചെലവ് ചുരുക്കി ബാക്കി ഉള്ളത് അമ്മച്ചിക്ക് അയച്ച കൊടുത്തു, നാടിലെ അല്ലറ ചില്ലറ കടങ്ങള് ഒക്കെ വീട്ടി, മാസങ്ങള് കൊഴിഞ്ചു പോയി കൊണ്ടേ ഇരുന്നു ,,,,,,,,,, ജോസ് ശെരിക്കും പേരിനെ അര്ത്ഥമാക്കുന്ന രക്ഷകനായി തുടങ്ങി.................

ഓഫീസും റൂമും പിന്നെ വീണ്ടും ഓഫീസും ഇങ്ങനെ മെഷീന് പോലെ ഉള്ള ജീവിതം പതുക്കെ പതുക്കെ ജോസിന് മടുത്തു തുടങ്ങി, വിരസ്സമായ ഒഴിവ് ദിവസങ്ങള് റൂമില് TV കണ്ടും ഉറങ്ങിയും തീര്ത്തു,

അങ്ങനെ ഇരിക്കെയാണ് തൊട്ടടുത്ത റൂമിലെ രാജേഷിനെ പരിചയ പെടുന്നത്, പരിചയം സുഹ്രുത്ത് ബെന്ദതിലെകും അതിന് അപ്പുറവും വളര്ന്നു രാജേഷിനോട് എന്നും അസൂയ യായിരുന്നു ജോസിന് , ഇപ്പോഴും ഹാപ്പി ആയി അടിച്ച് പൊളിച്ച് നടകുന്നത് കണ്ടിട്ട , അസൂയ ആഗ്രഹമായി അവനെ പോലെ തനിക്കും അവനമെന്ന് ആഗ്രഹം മൂത്ത് അടിപൊളി ജീവിതത്തിന് പിന്നാലെ ജോസും പോയി തുടങ്ങി
ആദ്യം ഒക്കെ ഒരു വീകെണ്ടില് ഒരു ബീയര് അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു രാജേഷ് മൂക്കറ്റം കുടികുമ്പോ കൂടെ ഇരുന്ന ഒരു ബീയര് മാത്രം അതില് കൂടുതല് അയാള്ക്ക് തന്റെ ബദ്ജെട്ടില് ഒദുങൂല എന്നുള്ള ബൊദം ഉള്ളത് കൊണ്ട് ജോസ് അത്കൊണ്ട് തൃപ്തി പെട്ട് ,,,,,,,,,,
പക്ഷെ പിനീട് weekly എന്നുള്ളത് ഡെയിലി ആയി തുടങ്ങി നുണയുന്ന ബീറിന് സുഖം പോരാതെ വന്നപോ അല്പ്പം ഹോട്ട് ആവാന് തുടങ്ങി, അങ്ങനെ ബാറിലെ സ്ഥിരം കസ്ടമര് ആയി മാറി,

അവിടെ വെചാണ് ജോസ് അവളെ പരിചയ പെടുന്നത് "അമ്മിണി", അവളുടെ പെരുമാറ്റവും സ്നേഹവും കൊഞ്ഞലും അയാളെ അവളിലേക്ക് അടുപിച്ചു , തനിക്ക് ഇത് വരെ കിട്ടാതെ എന്തൊക്കെയോ അവളില്‍ നിന്ന് കിട്ടുന്നതായി ജോസിന് തോന്നി, പിനീടുള്ള ബാര്‍ സന്ദര്ശനം അവളെ കാണാന് ഉള്ളതായി, അത് ഉച്ചയ്കെന്നോ രാത്രി എന്നോ ഇല്ല, ഏത് നേരത്തും അവള് വിളിച്ചാല് ഓടി ചെല്ലും, കൊച്ചു നാള് മുതല് കഷ്ട്ടപാടുകള്ക് ഇടയില് തന് അനുഭവിക്കാന് മറന്നു പോയോ എന്തൊക്കെയൊ തിരിച്ച് കിട്ടിയ സന്തോഷത്തോടെ അയാള് അവളിലേക്ക് കൂടുതല് അടുത്ത കൊണ്ടേ ഇരുന്നു, പക്ഷെ അവള്ക്ക് തന്റെ ജോലി സ്ഥിരമായി കിട്ടാന് മാനേജര്ക്ക് കാണിക്കേണ്ട ഒരു സ്ഥിരം കസ്ടമര് മാത്രമായിരുന്നു ജോസ് , ബാകി എല്ലാം ജോലിയുടെ ഭാഗം ,

ഓഫീസ് ദിവസങ്ങളില് ലഞ്ച് ബ്രീകിനറെ സമയത്ത് അവളുടെ കിളി നാദം വരും ഫോണില് കൂടി, എന്തെ വരുന്നില്ലേ ,,,,,,, കേട്ട പാതി കേള്കാത്ത പാതി അവന് ഓടും അവളെ കാണാന്‍, ഒഴിവു ദിവസങ്ങളും രാത്രിയും അവിടെ തന്നെ കഴിച്ച് കൂട്ടി ,

സന്ദര്ശനത്തിന്റെ നീളം കൂടും തോറും ബില്ലിന്റെ നീളവും കൂടി കൂടി വന്നു, കിടുന്ന ശമ്പളം തനിക്ക് തന്നെ തികയാതെ വന്നു, തന്നെ കാത്തിരിക്കുന്ന അമ്മച്ചിയേയും അനിയത്തിയെയും മനപൂര്വ്വം മറക്കാന് തുടങ്ങി, ഫോണും കത്തും ഒന്നും ഇല്ലാതായി മാസ മാസം അയക്കുന്ന പണവും നിന്നു ,,,,,,,,,,,,,,,
അയാള് എല്ലാം മറന്ന അകൊഷികുകയായിരുന്നു , ദുബയിലെ സായാഹ്നങള്‍ അവര് കയ്യ് മെയ്യ് മറന്ന ആകൊഷിച്ചു രാത്രിയുടെ മറയില് അവര് ഒന്ന് ചേര്ന്നു, തന് ഇപ്പൊ ഭൂമിയിലെ സ്വര്ഗതിലനെന്ന തോനാല് അയാളെ അവളിലേക്ക് കൂടുതല് അടുപിച്ച് കൊണ്ടിരുന്നു
തനിക്ക് മാസം കിട്ടുന്നത് മതി ആവാതെ വന്നപ്പോ ബാന്ഗ് ലോണ് ആയി credit card ആയി, എല്ലാം അവള്ക്ക് വേണ്ടി, തന്റെ സമ്പാദ്യവും ജീവിതവും എല്ലാം തന്റെ പ്രിയപെട്ടവള്ക് വേണ്ടി സമര്പിച്ചു

ദിവസങ്ങള് കഴിഞ്ഞു ........... ഒരു ദിവസം അയാള് ബാറില് ചെന്നപ്പോ അവള് ഇല്ല , തന്റെ പ്രാണ സഖിയെ കാണാതെ അയാള് അവിടെ ചെന്ന് അന്യോഷിച്ചു , അവള് നാട്ടില് പോയി എന്ന്,................ തന്നോടൊരു വാക്ക് പോലും പറയാതെ ???????????? എന്തെ പറഞില്ല ? അയാളുടെ മനസ്സ് ചോദ്യങ്ങള് കൊണ്ട് നിറഞ്ചു ഇനി എന്തെങ്ങിലും പ്രശ്നം ഉണ്ടായോ നാട്ടില് ?, എങ്ങനെ അറിയും ആരോട് ചോദിക്കും , അവസാനം അവളുടെ ഒരു റൂം മാറ്റിനെ കണ്ടു അന്യോഷിച്ചു ,
അവളുടെ ഉത്തരം കേട്ട അയാള്‍ക്ക് തല കറങ്ങുന്നത് പോലെ തോന്നി നില്‍കുന്ന മണ് ഒലിച്ച് പോകുന്നദ് പോലെ, തനിക്ക് ചുറ്റും ഷൂന്യദ ..............

( അവള് പോയി അവളുടെ വേറൊരു നാട്ടിലെക്ക് വേറൊരു ലോകത്തേക്ക് ഇവിടുത്തെ കമുകന്മാര്‍ക്ക് അവളെ മടുത്തു തുടങ്ങിയപ്പോള് പുതിയ കാമുകന്മാരെ തേടി അവള് പോയി)

തന്റെ കാമുകിയുടെ കഥ കേട്ട ജോസ് തകര്‍ന്നു , പിന്നീടുള്ള ദിവസങ്ങള് ബാറില് മാത്രം ആയി , തന്നോട് തന്നെ വെറുപ്പ് തോനി തുടങ്ങി, അത് വരെ അവളുടെ മായ വലയത്തില് ആയിരുന്ന ജോസ് യഥാര്ത്യങ്ങളിലെക് ഇറങ്ങി വന്നപ്പോ താന് ചെയ്തതോര്‍ത്ത് ദുഖിച്ചു, ആ ദുഃഖം തീര്‍ക്കാന് ഉള്ളതായി പിന്നീട് ഉള്ള ബാറില് പോക്ക് , ഓഫീസില് പോകതെയായി , ജോലി പോയി, കാശ് ഇല്ലതെയായതൊദ് കൂടി ബാറിലും പൊകാനും പറ്റാതെയായി ,,,,,,,,,,,,,,,,,
ഇനി എങ്ങോട്ട്ട് ?????? അറിയില്ല എങ്ങോട്ടെന്നില്ലാതെ അയാള് നടന്നു.........................................

ഇതിന് ഇടയിലും തന്റെ മോനെ തേടി ആ അമ്മച്ചിയുടെ ഫോണ് ഓഫീസിലേക്ക് വന്നു കൊണ്ടേ ഇരുന്നു,
ആദ്യം ആദ്യം ഓഫ് ആനെന്ന് ഒക്കെ കള്ളം പറഞ് ഒഴ്ന്തെങ്ങിലും അവസാനം അവര്ക്ക് എല്ലാം അമ്മച്ചിയോട് തുറന്ന പറയേണ്ടി വന്നു, .....................

വര്ഷങ്ങള് കഴിഞ്ഞു ജോസിന്റെ പഴയ ഓഫീസില് ഫോണ് ബെല് മുഴങ്ങി ,
ഹല്ലോ ,,,,,,,,,,,,,,,,, മോനെ ................. എന്റെ മോനേ കുറിച്ച് വല്ല വിവരവും കിട്ടിയോ മോനേ........

No comments:

Post a Comment