Friday, January 21, 2011

സുന്ദരിയാകാന്‍ 5 പഴങ്ങള്‍

സൗന്ദര്യം നാച്വറലാകാന്‍ ഇനി പഴങ്ങള്‍ കൊണ്ടുള്ള പരിചരണമാകാം. പഴങ്ങളുടെ ചിത്രം ഉള്ള സിന്തറ്റിക് സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ ഉപേക്ഷിച്ച് യഥാര്‍ത്ഥപഴങ്ങള്‍ കൊണ്ടുള്ള സൗന്ദര്യപരിചരണം നടത്തൂ.

ആപ്പിള്‍
ആപ്പിള്‍ ദിവസവും കഴിച്ചാല്‍ ഡോക്ടറെ അകറ്റാമെന്ന് ഒരു ചൊല്ലുണ്ട്. അതുപോലെ ചര്‍മം സുന്ദരമാക്കാന്‍ നല്ലൊരു കണ്ടീഷണറും ടോണറുമാണ് ആപ്പിള്‍. ആപ്പിള്‍ ജ്യൂസ് വെള്ളത്തില്‍ ഒഴിച്ച് കുളിച്ചാല്‍ ക്ലെന്‍സറിന്റെ ഗുണം ചെയ്യും. ചര്‍മം മൃദുലമാകും. താരന്‍ തടയാന്‍ ആപ്പിള്‍ജ്യൂസ് തലയില്‍ തേച്ചുപിടിപ്പിച്ചതിനു ശേഷം കുളിച്ചാല്‍ മതി. ശ്വാസത്തിന് സുഗന്ധം നല്കാനും ആപ്പിള്‍ ജ്യൂസിന് കഴിയും.

നാരങ്ങ
നാരങ്ങയുടെ ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങില്ല. ചര്‍മത്തിനും മുടിക്കും ഫ്രഷ് & ക്ലീന്‍ ലുക്ക് നല്കാന്‍ നാരങ്ങക്ക് കഴിയും. കൈമുട്ടിലും കാല്‍മുട്ടിലുമെല്ലാം ചര്‍മം കട്ടിപിടിക്കുന്നത് തടയാന്‍ നാരങ്ങ മുറിച്ച് തൂത്താല്‍ മതിയാകും. നാരങ്ങാനീര് ചേര്‍ത്ത വെള്ളത്തില്‍ കുളിച്ചാല്‍ ദിവസം മുഴുവന്‍ ഫ്രഷ്‌നെസ് ഉണ്ടായിരിക്കും. നാരങ്ങാനീര് തലയില്‍ തേച്ചുകുളിച്ചാല്‍ ഷാംപൂവിന് പകരം ക്ലെന്‍സറായി ഗുണം ചെയ്യും. താരന്‍ കുറയാനും സഹായകം. ലെമണ്‍ ഒരു നാച്വറല്‍ ബ്ലീച്ചാണ്. മുഖത്തെ കടുത്ത പാടുകളും മുഖക്കുരുക്കളും മായാന്‍ വളരെ നല്ലതാണ്.

വാഴപ്പഴം
വാഴപ്പഴം കഴിക്കാന്‍ മാത്രമല്ല മുടിക്കും ചര്‍മത്തിനും വളരെ ഗുണം ചെയ്യുന്നതാണ്. പ്രോട്ടീനും സ്വാഭാവികകൊഴുപ്പും അടങ്ങിയ ഇവ ഏതു ചര്‍മത്തിനും അനുയോജ്യമാണ്. വളരെ പെട്ടെന്ന് ചെയ്യാവുന്ന ഒരു ഫേസ് മാസ്‌കാണിത്. വാഴപ്പഴം നന്നായി ഉടച്ച് ചര്‍മത്തില്‍ പുരട്ടി 20 മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ മതി. ഒരു ടേബിള്‍ സ്പൂണ്‍ തേനിനൊപ്പം ഉടച്ച വാഴപ്പഴം തലയില്‍ പുരട്ടിയാല്‍ നല്ലൊരു ഹെയര്‍ കണ്ടീഷണറാണ്.

പൈനാപ്പിള്‍
ദഹനം കൂട്ടുക മാത്രമല്ല ചര്‍മം മൃദുലമാക്കാനും പൈനാപ്പിളിന് കഴിയും. വരണ്ട ചര്‍മത്തെ പുനരുജ്ജീവിപ്പിക്കാന്‍ പൈനാപ്പിള്‍ മതിയാകും. കാല്‍മുട്ടിലും കൈമുട്ടിലും ഉപ്പൂറ്റിയിലും പൈനാപ്പിള്‍ കഷണങ്ങള്‍ കൊണ്ടുരസിയാല്‍ മൃതചര്‍മം നീങ്ങി മൃദുലമാകും. കുളിക്കുമ്പോള്‍ ശരീരത്തില്‍ സ്‌ക്രബറായും പൈനാപ്പിള്‍ കഷണം ഉപയോഗിക്കാം.

പപ്പായ
വൈറ്റമിന്‍ എ ധാരാളമടങ്ങിയ പപ്പായയ്ക്ക് മൃതചര്‍മകോശങ്ങള്‍ നീക്കാന്‍ എളുപ്പത്തില്‍ കഴിയും. കുഴമ്പുപരുവത്തിലാക്കിയ പപ്പായയും കറ്റാര്‍വാഴ ജെല്‍ മൂന്ന് ടീസ്പൂണും ചേര്‍ത്ത് മാസത്തിലൊരിക്കല്‍ ശരീരം മസാജ് ചെയ്ത് അഞ്ചോ പത്തോ മിനിട്ടിന് ശേഷം നന്നായി കഴുകുക. തിളക്കമുള്ള ചര്‍മം ലഭിക്കും.

thanks indulekha

Monday, January 10, 2011

ഇനി മനസ്സുകൊണ്ട് കമ്പ്യൂട്ടറിനെ നിയന്ത്രിക്കാം


മുംബൈ: മൗസും കീപ്പാഡും കമ്പ്യൂട്ടറിന്റെ ഭാഗമല്ലാതാവുന്ന അവസ്ഥ ഇപ്പോള്‍ തന്നെയുണ്ട്. ഫുള്‍ടച്ച് സ്‌ക്രീനോട് കൂടിയ ഐപാഡ് പോലുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ഉദാഹരണം. ഭാവിയില്‍ വിരല്‍ത്തുമ്പ് പോലും വേണ്ട, ചിന്ത തന്നെ ധാരാളം എന്ന സ്ഥിതി വന്നേക്കാം. മനസ്സിലെ ചിന്താ തരംഗങ്ങളിലൂടെയും കമ്പ്യൂട്ടറിനെ നിയന്ത്രിക്കുവാന്‍ കഴിയുമെന്നു തെളിഞ്ഞുകഴിഞ്ഞു. മുംബൈയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ശാസ്ത്ര പ്രദര്‍ശനത്തിലാണ് ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ വികസിപ്പിച്ചെടുത്ത ഈ പുതിയ സോഫ്ട്‌വേര്‍ പ്ലാറ്റ്‌ഫോം അവതരിപ്പിക്കപ്പെട്ടത്.

ചിന്തിക്കുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന തരംഗങ്ങളെ കമ്പ്യൂട്ടറിലേക്ക് കമാന്‍ഡുകളായി അയയ്ക്കപ്പെടുമ്പോള്‍ അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ സോഫ്ട്‌വേറിന്റെ പ്രത്യേകത. 2005ല്‍ തുടങ്ങിയ ഗവേഷണമാണ് ഈ സോഫ്റ്റ്‌വെയര്‍ഓപ്പണ്‍ വിബ് കണ്ടുപിടിത്തത്തിന് വഴിതെളിച്ചത്.

ഗവേഷകര്‍, ചികിത്സകര്‍, വീഡിയോ ഗെയിം നിര്‍മാതാക്കള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് കമ്പ്യൂട്ടര്‍ സയന്‍റിസ്റ്റുകളായ യാന്‍ റിനാര്‍ഡ്, ലോറന്‍റ് ബോണറ്റ് എന്നിവര്‍ പറയുന്നു.

ആസ്​പത്രിയിലും മറ്റും ഇ.ഇ.ജി എടുക്കുന്ന രീതിയില്‍ ഇലക്‌ട്രോ എന്‍സെഫലോഗ്രാം തലയില്‍ ധരിച്ച് ഇതിന്റെ വയറുകള്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് സോഫ്ട്‌വേറിന്റെ പ്രവര്‍ത്തനം. വിരലുകള്‍ ഉപയോഗിക്കാതെ അക്ഷരങ്ങള്‍ പോലും കമ്പ്യൂട്ടറില്‍ ചിന്തയിലൂടെ രേഖപ്പെടുത്തുവാന്‍ കഴിയും. ചലനശേഷി ഇല്ലാത്തവര്‍ക്കും മറ്റും ഇത് ഉപയോഗപ്പെടുമെന്നതാണ് മറ്റൊരു പ്രത്യേകത.

Mathrubhumi

Thursday, January 6, 2011

ഗൂഗിള്‍ ലാബ്‌സില്‍ വിരിയാന്‍ കാക്കുന്നവ






മറ്റ് കമ്പനികളെപ്പോലെയല്ല ഗൂഗിള്‍. അവിടെ തൊഴിലെടുക്കുന്നവര്‍ക്ക് ജോലിസമയത്തിന്റെ '20 ശതമാനം' തങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രോജക്ടുകള്‍ക്കായി നീക്കിവെയ്ക്കാം. സാധാരണഗതിയില്‍ ഏത് കമ്പനിയിലായാലും, ഒരാളെ ജോലിക്കെടുക്കുമ്പോള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ ഏതെന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. ഗൂഗിളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ഉത്തരവാദിത്വങ്ങള്‍ ആഴ്ചയിലൊരു ദിവസം മറക്കാം. എന്നിട്ട് തനിക്ക് ഇഷ്ടപ്പെട്ട പ്രോജക്ടില്‍ ആ ദിവസം പണിയെടുക്കാം. ഇങ്ങനെ 'ജോലിയേതര' പദ്ധതികളില്‍ ഉരുത്തിരിയുന്ന ഉത്പന്നങ്ങള്‍ 'ഗൂഗിള്‍ ലാബ്‌സി'ലാണ് അടവെയ്ക്കുക, വിരിയാന്‍.

ഗൂഗിള്‍ ലാബ്‌സില്‍ നിന്ന് പറക്കമുറ്റി പുറത്തു വന്ന പല ഉത്പന്നങ്ങളും ഇന്ന് നമുക്ക് പരിചിതങ്ങളാണ്. ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ അലെര്‍ട്ട്‌സ്, എസ്.എം.എസ്, ഗൂഗിള്‍ റീഡര്‍, ഗൂഗിള്‍ ട്രെന്‍ഡ്‌സ്, ഗൂഗിള്‍ സോഷ്യല്‍ സെര്‍ച്ച്.....ഈ പട്ടിക ഇനിയും നീട്ടാം. എന്നാല്‍, ലാബ്‌സില്‍ നിന്ന് ഒരാശയം, ഗൂഗിള്‍ ഉത്പന്നമായി പുറത്തുവരിക അത്ര എളുപ്പമല്ല. നിലവില്‍ അമ്പതോളം ആശയങ്ങള്‍ ഗൂഗിള്‍ ലാബ്‌സില്‍ പരീക്ഷണഘട്ടത്തിലാണ്. അവയില്‍ എത്രയെണ്ണം പുറത്തുവരുമെന്ന് പറയാറായിട്ടില്ല. എങ്കിലും പ്രതീക്ഷയേകുന്ന ചില ഉത്പന്നങ്ങളാണ് ചുവടെ.

1. ഫാസ്റ്റ് ഫ് ളിപ്പ് (Fast Flip)

സാധാരണഗതിയില്‍ ഒരു പത്രത്തിന്റെ ഇ-പേപ്പറില്‍ പരസ്യങ്ങളും ഇമേജുകളുമൊക്കെയുണ്ടാകും. അതിനാല്‍ പത്രത്തിലെ തലക്കെട്ടുകള്‍ നോക്കണമെങ്കില്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനാണെങ്കില്‍ പോലും സാധാരണ ബ്രൗസറുകളില്‍ സമയമെടുക്കും. ഇതിന് പകരമായി മുന്തിയ പത്രങ്ങളിലെ തലക്കെട്ടുകള്‍ മാത്രം ഒറ്റയടിക്ക് ഓടിച്ച് നോക്കാനുള്ള സങ്കേതമാണ് ഫാസ്റ്റ് ഫ് ളിപ്പ്. അച്ചടിയുടെയും ഓണ്‍ലൈനിന്റെയും ലോകം സമ്മേളിക്കുകയാണ് ഇവിടെ.

ഈ സര്‍വീസിനായി ഒട്ടേറെ പ്രസാധകരുമായി ഗൂഗിള്‍ പങ്കാളിത്തം ഉറപ്പിച്ചു കഴിഞ്ഞു. വിഷയം, സ്രോതസ്സ്, ജനപ്രിയത എന്നിവ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടുകള്‍ തരംതിരിക്കുന്ന ജോലിയും പുരോഗമിക്കുന്നു. ഒരാളുടെ വായനയുടെ രീതിയനുസരിച്ച് കസ്റ്റമറൈസ് ചെയ്യാനും ഫാസ്റ്റ് ഫ് ളിപ്പില്‍ കഴിയും. ഇതില്‍ പരസ്യം വഴി കിട്ടുന്ന വരുമാനം മാധ്യമക്കമ്പനികളുമായി ഗൂഗിള്‍ പങ്കിടും. പത്രങ്ങള്‍ക്ക് വായനക്കാരിലേക്കെത്താന്‍ പുതിയൊരു വഴി തുറക്കലാകുമിത്. വായനക്കാര്‍ക്ക് ഏറ്റവും പുതിയ വര്‍ത്തമാനം ലഭിക്കാനുള്ള പുതിയ മാര്‍ഗവും.

2. എര്‍ത്ത് എന്‍ജിന്‍ (Earth Engine)

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ കാലാവസ്ഥയിലും പരിസ്ഥിതിയിലും ആഗോളതലത്തിലുണ്ടായ മാറ്റങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സഹായിക്കുന്ന സങ്കേതമാണിത്. 25 വര്‍ഷത്തെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ രൂപപ്പെടുത്തിയ ഈ സര്‍വീസ് ശാസ്ത്രജ്ഞര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. കഴിഞ്ഞ മാസം മെക്‌സിക്കോയിലെ കാന്‍കൂണില്‍ നടന്ന ആഗോള കാലാവസ്ഥാ സമ്മേളനത്തിലാണ് എര്‍ത്ത് എന്‍ജിന്‍ അവതരിപ്പിച്ചത്.

ഉപഗ്രഹചിത്രങ്ങളെ വളരെ പ്രയോജനപ്രദമായ വിവരങ്ങളാക്കി പരിവര്‍ത്തനം ചെയ്യുന്ന സര്‍വീസാണ് എര്‍ത്ത് എന്‍ജിനെന്ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് അറിയിച്ചു. ആഗോളതലത്തില്‍ വനമേഖലകളുടെ വിസ്തൃതി മനസിലാക്കാനും, വര്‍ഷം കഴിയുന്തോറും അതിനുണ്ടാകുന്ന മാറ്റം കൃത്യമായി മനസിലാക്കാനും ഈ സര്‍വീസ് തുണയാകും. വനം മാത്രമല്ല, ജലലഭ്യതയിലെ മാറ്റം ഉള്‍പ്പടെയുള്ള വിവരങ്ങളും ഇതില്‍ നിന്ന് മനസിലാക്കാം.

ഗൂഗിള്‍ ലാബ്‌സിലെ പല പരീക്ഷണങ്ങളിലും സാധാരണ യൂസര്‍ക്കും പങ്കെടുക്കാം. എന്നാല്‍, എര്‍ത്ത് എന്‍ജിന്‍ അത്തരത്തില്‍ ഇപ്പോള്‍ ലഭ്യമല്ല. തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞര്‍ക്കും സര്‍ക്കാരേതിര സംഘടനകള്‍ക്കും സര്‍വകലാശാലകള്‍ക്കുമേ ഇപ്പോള്‍ ഈ സര്‍വീസ് പരീക്ഷിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളു.

3. ബോഡി ബ്രൗസര്‍ (Body Breowsr)

മനുഷ്യശരീരത്തിലൂടെയുള്ള പര്യടനമെന്ന ആശയമാണ് ബോഡി ബ്രൗസറിലേത്. മനുഷ്യന്റെ അവയവങ്ങളും നാഡികളും പേശികളും എല്ലാം ത്രീഡി രൂപത്തിലവതരിപ്പിക്കുന്ന സംവിധാനമാണിത്. ഗൂഗിള്‍ മാപ്‌സ് പോലെ പ്രത്യേകം സോഫ്ട്‌വേറിന്റെ പിന്തുണയില്ലാതെ, മനുഷ്യ ശരീരത്തിന്റെ ത്രീഡി രൂപം നമുക്കാവശ്യമുള്ളപോലെ പരിശോധിക്കാന്‍ ഇത് അവസരമൊരുക്കുന്നു.

സ്ത്രീയുടേയും പുരുഷന്റേയും പ്രത്യേകം ത്രീഡി രൂപങ്ങളില്‍ പേശികളും നാഡികളും തൊലിയും അവയവങ്ങളും അവയുടെ സ്ഥാനങ്ങളും ഘടനയുമൊക്കെ നമുക്ക് 'തുറന്ന്' പരിശോധിക്കാം. മനുഷ്യശരീരത്തെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഈ സര്‍വീസിന്റെ ബീറ്റാ പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.

4. ഫോളോ ഫൈന്‍ഡര്‍ (Follow Finder)

ഫോളോ ഫൈന്‍ഡര്‍ എന്ന സങ്കേതം കഴിഞ്ഞ ഏപ്രിലിലാണ് ഗൂഗിള്‍ ലാബ്‌സ് പ്രഖ്യാപിച്ചത്. ട്വിറ്ററില്‍ ഒരാള്‍ക്ക് പിന്തുടരാന്‍ അനുയോജ്യമായവരെ കണ്ടെത്തി നിര്‍ദേശിക്കുകയാണ് ഈ ടൂള്‍ ചെയ്യുക. 'പബ്ലിക് സോഷ്യല്‍ ഗ്രാഫ് വിവരങ്ങള്‍' വിശകലനം ചെയ്താണ് നിങ്ങള്‍ക്ക് പിന്തുരാന്‍ പറ്റിയവരെ ഈ ടൂള്‍ നിര്‍ദേശിക്കുക.

നിങ്ങളുടെ ട്വിറ്ററിലെ പേര് നല്‍കിക്കഴിഞ്ഞാല്‍, നിങ്ങള്‍ പിന്തുടരുന്ന ആളുകളെ പിന്തുടരുന്നവരുടെ ('Tweeps') പട്ടിക ഈ ടൂള്‍ നല്‍കും. അത് നോക്കി നിങ്ങള്‍ക്ക് അനുയോജ്യരെന്ന് കണ്ടാല്‍ പിന്തുടരാം.

ആമസോണ്‍ പോലുള്ള സൈറ്റുകള്‍ വഴി പുസ്തകം വാങ്ങുമ്പോള്‍ അതേ പുസ്തകം വാങ്ങിയവര്‍ വാങ്ങിയ മറ്റ് പുസ്തകങ്ങളുടെ ലിസ്റ്റ് മുമ്പിലെത്താറുണ്ടല്ലോ. അതേപോലെ, ഒരു സംവിധാനം ഫോളോ ഫൈന്‍ഡറിലുമുണ്ട്.

ഉദാഹരണത്തിന് നിങ്ങല്‍ ബിബിസിയും സിഎന്‍എന്നും പിന്തുടരുന്ന ആളാണെന്ന് കരുതുക. ആ സൈറ്റുകളെ ഫോളോ ചെയ്യുന്ന പലരും ടൈം മാഗസിനെയും ഫോളോ ചെയ്യുന്നുണ്ടാകും. ഇത് മനസിലാക്കി, നിങ്ങള്‍ക്ക് ഫോളോ ചെയ്യാവുന്ന സൈറ്റാണ് ടൈം മാഗസിന്‍ എന്ന് ഫോളോ ഫൈന്‍ഡര്‍ നിര്‍ദേശിക്കും-ഗൂഗിള്‍ വിശദീകരിക്കുന്നു.

പക്ഷേ, ഈ ടൂളിന്റെ പ്രശ്‌നം, ഇത് ട്വിറ്ററിന്റെ 'more like' ഫീച്ചറിനോട് വളരെ സാമ്യമുള്ളതാണ് എന്നതാണ്. എങ്ങനെ ഇത് വ്യത്യസ്തമാക്കാമെന്ന് നിങ്ങള്‍ക്കും ഗൂഗിളിനോട് നിര്‍ദേശിക്കാം. ഗൂഗിള്‍ ലാബ്‌സിലെ പല ഉത്പന്നങ്ങളും ഇത്തരത്തില്‍ യൂസര്‍മാരുടെ കൂടി ആശയങ്ങള്‍ക്കനുസരിച്ചാണ് രൂപപ്പെടാറ്.

5. ആപ്പ് ഇന്‍വെന്റര്‍ ഫോര്‍ ആന്‍ഡ്രോയിഡ് (App Inventor for Android)

മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച ആശയമാണിത്. ഇത്രകാലവും പ്രോഗ്രാം ഡെവലപ്മാരുടെയും വിദഗ്ധരുടെയുമായിരുന്നു മൊബൈല്‍ ആപ്ലിക്കേഷന്‍ മേഖല. സാധാരണക്കാര്‍ അത്തരം ആപ്ലിക്കേഷനുകളുടെ വെറും ഉപഭോക്താക്കള്‍ മാത്രമായിരുന്നു. ആ സ്ഥിതിവിശേഷം മാറ്റാനാണ് ഈ സോഫ്ട്‌വേര്‍. ഇതുപയോഗിച്ച് ആപ്ലിക്കേഷനുകള്‍ രൂപപ്പെടുത്താന്‍ ഡെവലപ്പര്‍മാരുടെ ആവശ്യമില്ല, ഒരു പ്രോഗ്രാമിങ് ജ്ഞാനവും വേണ്ട!

ആപ്ലിക്കേഷന് ആവശ്യമായ സോഫ്ട്‌വേര്‍ കോഡുകള്‍ എഴുതിയുണ്ടാക്കുന്നതിന് പകരം, നിങ്ങള്‍ ആപ്ലിക്കേഷനുകള്‍ രൂപകല്‍പ്പന (ഡിസൈന്‍) ചെയ്‌തെടുക്കുകയാണ് വേണ്ടത്. ആപ്ലിക്കേഷന്റെ സ്വഭാവം നിശ്ചയിക്കാന്‍ സഹായിക്കുന്ന ബ്ലോക്കുകള്‍ ക്രമത്തില്‍ അടുക്കി കാര്യം സാധിക്കാമെന്ന്, ഗൂഗിള്‍ ലാബ്‌സ് അറിയിക്കുന്നു. കഴിഞ്ഞ ജൂലായ് മുതല്‍ ഇത് പരീക്ഷണത്തിന് ലഭ്യമാണ്.



Mathrubhumi

കാന്‍സര്‍ നിര്‍ണിയിക്കാന്‍ രക്തപരിശോധന

 
Fun & Info @ Keralites.net
ലോകം ഭീതിയോടെ നോക്കുന്ന രോഗങ്ങളില്‍ ഒന്നാണ് കാന്‍സര്‍ അഥവാ അര്‍ബുദം. അര്‍ബുദചികിത്സയുടെ കാര്യത്തില്‍ എന്നും നേരിടുന്ന പ്രശ്‌നം രോഗം തിരിച്ചറിയാന്‍ വൈകുന്നുവെന്നതാണ്.
പലപ്പോഴും രോഗികളില്‍ രോഗം മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാണ് ഇത് തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുന്നത്.
എന്നാല്‍ ഇപ്പോള്‍ കാന്‍സര്‍ ചികിത്സയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് പുതിയ രോഗനിര്‍ണയ രീതി നിലവില്‍വരുകയാണ്.
ക്യാന്‍സര്‍ രോഗം നിര്‍ണയിക്കാന്‍ ഇനി രക്തപരിശോധന മാത്രം മതിയെന്നു ബോസ്റ്റണിലെ ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു.
ശരീരത്തിലെ ഒരു കോശത്തില്‍ പോലും ക്യാന്‍സര്‍രോഗ സൂചനകള്‍ ഉണ്ടെങ്കില്‍ അതു കണ്ടെത്താന്‍ ഇതുവഴി കഴിയും.
പ്രോസ്‌റ്റേറ്റ്, വന്‍കുടല്‍, ശ്വാസകോശം, സ്തനം എന്നിവയെ ബാധിക്കുന്ന അര്‍ബുദം കണ്ടെത്താനുള്ള രക്തപരിശോധന പല കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലും 2011 മുതല്‍ തന്നെ പരീക്ഷണാര്‍ഥം നടപ്പാക്കും.
കാന്‍സര്‍ നിര്‍ണയത്തിനായി സാധാര രീതിയല്‍ നടത്തുന്ന ബയോപ്‌സി ടെസ്റ്റിന് ശരീരഭാഗങ്ങളില്‍ നിന്നും കലകള്‍ നീക്കം ചെയ്യുന്നതുപോലെ ഈ പരിശോധന രോഗികള്‍ക്ക് വേദനയുണ്ടാക്കില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.

Monday, January 3, 2011

ഗിന്നസ് ബുക്കില്‍ ഇനി മാരുതിയും



ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. ഒരു ബ്രാന്റില്‍ നിര്‍മ്മിച്ച ഏറ്റവും അധികം കാറുകള്‍ ഒരുമിച്ച് പുറത്തിറക്കിയാണ് മാരുതി റിക്കോര്‍ഡ് ഇട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മാരുതിയുടെ ഇപ്പോഴത്തെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ 342 കാറുകള്‍ ഗു‌ഡ്‌ഗാവിലെ പ്ലാന്റില്‍ നിന്നും ഒരുമിച്ച് ഇറങ്ങിയത്. 2006-ല്‍ പുറത്തിറങ്ങിയ “സ്വിഫ്റ്റ് ‘ ഇതിനോടകം 4.6 ലക്ഷത്തില്‍ അധികം എണ്ണം ഇന്ത്യയ്ക്കകത്തും വിദേശത്തുമായി വിറ്റഴിഞ്ഞു. തുടക്കം മുതല്‍ തന്നെ ഈ മോഡലിനു നല്ല ഡിമാന്റ് ഉണ്ട്.