Thursday, March 4, 2010

ക്രെഡിറ്റ് കാര്‍ഡ് പരിധി വെട്ടിക്കുറച്ചോ?




ക്രെഡിറ്റ് കാര്‍ഡില്‍ കുടിശ്ശിക വരുത്തിയ തുക അടച്ചു തീര്‍ത്തെന്ന ആശ്വാസത്തിലാണോ? വരട്ടെ. നിങ്ങളുടെ ക്രെഡിറ്റ് പരിധി വെട്ടിക്കുറച്ചെന്നു കാട്ടി ദിവസങ്ങള്‍ക്കകം ബാങ്കില്‍ നിന്നു സന്ദേശം വന്നേക്കാം. കുടിശ്ശിക തീര്‍ത്തിട്ടും നടപടിയോ എന്നാണെങ്കില്‍ അതെ. ക്രെഡിറ്റ് കാര്‍ഡ് രംഗത്തെ നടപടികള്‍ കര്‍ശനമാക്കുകയാണ് പല ബാങ്കുകളും.ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതിനും ഉള്ളവരുടേത് കൃത്യമായി നിരീക്ഷിക്കുന്നതിനും ബാങ്കുകള്‍ പരിഗണിക്കുന്ന ഘടകങ്ങള്‍ ഇതാ:

ഉപയോഗിക്കാത്ത കാര്‍ഡുകള്‍

ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കിയശേഷം അത് ഉപയോഗിക്കാതെ വയ്ക്കുകയാണെങ്കില്‍ അതു നിങ്ങളെക്കുറിച്ചുള്ള മതിപ്പു കുറയ്ക്കാനിടയാക്കും. കാര്‍ഡ് ഉപയോഗിക്കാതെ വെച്ചിരുന്നാല്‍ അത് ഈ മേഖലയിലുണ്ടാവേണ്ട ലാഭത്തെ ബാധിക്കും.

ഉപയോഗരീതി

ഉപയോഗിക്കാത്ത കാര്‍ഡു കഴിഞ്ഞാല്‍ ബാങ്കുകള്‍ പരിഗണിക്കുന്ന രണ്ടാമത്തെ പ്രധാന ഘടകമിതാണ്. സുപ്രധാന പണം ഇടപാടുകള്‍ക്കോ ബിസിനസ് കാര്യങ്ങള്‍ക്കോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരെ വളരെയേറെ റിസ്‌കിയായി കണക്കാക്കും.

ക്രെഡിറ്റ് പരിധി ഉപയോഗം

തുടര്‍ച്ചയായി നീണ്ട കാലം തന്റെ ക്രെഡിറ്റ് പരിധി ഭാഗികമായേ ഒരാള്‍ ഉപയോഗിക്കുന്നുള്ളൂവെങ്കില്‍ ആ പരിധി കുറയ്ക്കാന്‍ ബാങ്കുകള്‍ തീരുമാനിക്കും. ക്രെഡിറ്റ് പരിധിയ്ക്കനുസരിച്ച് ബാങ്ക് പണം തരണമെന്നാണു വ്യവസ്ഥ. അതിനാല്‍ ഉപഭോക്താവ് ഉയര്‍ന്ന പരിധി ഉപയോഗിക്കണമെന്നവര്‍ കരുതുന്നു.

ഒന്നിലേറെ കാര്‍ഡുകള്‍

ഒന്നിലേറെ കാര്‍ഡ് കൈവശം വെയ്ക്കുകയും എല്ലാ കാര്‍ഡുകളും തുടര്‍ച്ചയായി ഉപയോഗിക്കുകയും ചെയ്യുന്നയാളാണെങ്കില്‍ ആ ഉപഭോക്താവിനെ 'റിക്‌സി' യായാണു ബാങ്കു കാണുക.

തൊഴില്‍ സ്ഥിതി

ശമ്പളക്കാരനായ ഒരാളേക്കാള്‍ സ്വയം തൊഴില്‍ സംരംഭത്തിലേര്‍പ്പെട്ടയാള്‍ തുക തിരിച്ചടയ്ക്കാതിരിക്കാന്‍ സാധ്യത കൂടുതലാണെന്ന് ബാങ്കുകള്‍ കരുതുന്നു. സ്ഥിര വരുമാനക്കാരില്‍ തന്നെ സ്ഥാപനത്തിന്റെ പേരും സ്ഥിതിയും പരിഗണിക്കും.

തുകയടയ്ക്കല്‍ നീട്ടി വച്ചാല്‍

അടയേ്ക്കണ്ട തുക പല തവണ അവധി പറഞ്ഞു മാറ്റുകയോ വളരെ ചെറിയ തുക മാത്രം അടയ്ക്കുകയോ ചെയ്താല്‍ വായ്പ തിരിച്ചടയ്ക്കാന്‍ പ്രാപ്തിയില്ലാത്തയാളെന്ന് ബാങ്ക് നിങ്ങളെ വിലയിരുത്തും.



ഒരു കാര്‍ഡില്‍ കുടിശ്ശിക വന്നാല്‍
മറ്റുള്ളവ ബ്ലോക്ക് ചെയ്യും



രണ്ടോ അതിലധികമോ ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നയാള്‍ ഏതെങ്കിലുമൊന്നില്‍ കുടിശ്ശിക വരുത്തിയാല്‍ മറ്റെല്ലാ കാര്‍ഡുകളും ബ്ലോക്ക്‌ചെയ്യാന്‍ ഐസിഐസിഐ ബാങ്ക് ഒരുങ്ങുന്നു.


ഈ സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡുള്ള അക്കൗണ്ടുകളില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ താത്കാലികമായി പിന്‍വലിക്കാനും ബാങ്കിന് അധികാരമുണ്ടാവും.
ക്രെഡിറ്റ് കാര്‍ഡ് വഴി ഉണ്ടായേക്കാവുന്ന നഷ്ടത്തിന്റെ തോത് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. 90 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയിരുന്ന ബാങ്ക് അത് 60 ലക്ഷമായി കുറച്ചുകഴിഞ്ഞു. രാജ്യത്തെ സ്വകാര്യമേഖലയിലെ ഏറ്റവും വലുതും ഏറ്റവുമധികം ക്രെഡിറ്റ് കാര്‍ഡ് അനുവദിച്ചിട്ടുള്ളതുമായ ബാങ്കാണ് ഐസിഐസിഐ ബാങ്ക്.സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കും സിറ്റി ബാങ്കും ക്രെഡിറ്റ് കാര്‍ഡ് കൈകാര്യം ചെയ്യുന്നതില്‍ ഈ രീതി നേരത്തേ തുടങ്ങിയിട്ടുണ്ട്.

No comments:

Post a Comment